ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ച സംഭവം; നഴ്സിംഗ് ഓഫീസര്‍ക്ക് സസ്പെന്ഷന്
സിന്ധുമോൾ. ആർ
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വെളിപ്പെടുത്തല്‍ നടത്തിയ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നഴ്സിംഗ് ഓഫീസര്‍ ജലജ ദേവിക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്.
കോവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്സിജന്‍ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശമാണ് ജലജ ദേവിയുടേതായി പുറത്തുവന്നിരുന്നത്. അതേസമയം, പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. അതേസമയം, കോവിഡ് രോഗി മരിച്ചെന്ന വെളിപ്പെടുത്തലില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. വിഷയം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കുവാന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
“ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചു. ഇത്തരത്തില്‍ പല ജീവനുകളും നഷ്ടമായിട്ടുണ്ടെന്നുമാണ് നഴ്സിംഗ് ഓഫീസര്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന് എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തും നല്‍കിയിരുന്നു.