ആലപ്പുഴ : ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതിശ്രീകരുണാകരഗുരു സഞ്ചരിച്ച വഴികളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്ക് തമ്പകചുവട് ഉപാശ്രമത്തില്‍ ഭക്തിസാന്ദ്രമായ വരവേല്‍പ്പ്. ചന്ദിരൂര്‍ ജന്മഗൃഹത്തില്‍ നിന്നും ആരംഭിച്ച് കാലടി ആഗമനന്ദാശ്രമം, ആലുവ അദ്വൈതാശ്രമം, കുമര്‍ത്തുപടി ക്ഷേത്രം, എഴുപുന്ന ഭജനമഠം തുടങ്ങി ഗുരുവിന്റെ ബാല്യകാലവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയ ശേഷം തമ്പകചുവട് ബ്രാഞ്ചാശ്രമത്തില്‍ എത്തിയ യാത്രസംഘത്തെ ഗുരുഭക്തര്‍ താമരപൂക്കള്‍ നല്‍കി സ്വീകരിച്ചു.
ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങളും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗൃഹസ്ഥരുമടക്കം ഇരുന്നൂറോളം പേരാണ് യാത്രസംഘത്തില്‍ ഉണ്ടായിരുന്നത്.
വരവേല്‍പ്പിനു ശേഷം നടന്ന സത്സംഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമചൈതന്യ ജ്ഞാന തപസ്വി, ജനനി പൂജ ജ്ഞാന തപസ്വിനി എന്നിവര്‍ ഗുരുഭക്തരെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രാര്‍ത്ഥനയ്ക്കും സത്സംഗത്തിനും ശേഷം യാത്രസംഘം ഹരിപ്പാടേയ്ക്ക് യത്ര തിരിച്ചു.