ചെന്നൈ: പഴകാല തമിഴ് നടന് ശ്രീകാന്ത്(82) അന്തരിച്ചു. അമ്പതോളം സിനിമകളില്‍ നായകനായി അഭിനയിച്ചു. പിന്നീട് കോമെഡി റോളുകളിലും വില്ലനായും തിളങ്ങി. നാലു പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ അഭിനയിച്ചു. നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആദ്യ നായകനാണ് ശ്രീകാന്ത്. 1965 ല്‍ സിവി ശ്രീധര്‍ സംവിധാനം ചെയ്ത വെണ്ണിറൈ ആടൈ എന്ന സിനിമയില്‍ ജയലളിതയുടെ നായകനായി അരങ്ങേറി. കെ ബാലചന്ദറിന്റെ ഭാമവിജയം, പൂവ തലൈയ, എതിര് നീച്ചല്‍, കാശേതാന്‍ കടവുളടാ തുടങ്ങിയവ ശ്രീകാന്തിന്റെ ശ്രദ്ധേയ സിനിമകളാണ്.ശിവാജി ഗണേശന്, മുത്തുരാമന്, ശിവകുമാര്‍, രജനീകാന്ത്, കമല്ഹാസന് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് നായകവേഷത്തില്‍ ആദ്യമായെത്തിയ ഭൈരവി എന്ന ചിത്രത്തില്‍ വില്ലന്‍വേഷത്തിലെത്തിയത് ശ്രീകാന്താണ്.
Related Articles
സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ ടാക്സ് ഒഴിവാക്കണമെന്ന ആവശ്യത്തെ കോടതി വിമർശിച്ചു
October 15, 2020 10:00 AM
Check Also
Close
-
കോവിഡ്നു പിന്നാലെ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയുംApril 26, 2020 10:58 AM