ബിന്ദു ലാൽ, തൃശൂർ
തൃശ്ശൂര്‍ : പൂരപ്രേമികളെ നിരശയുടെ പടകുഴിയിലാഴ്ച് അന്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പൂരത്തിന് മുടക്കം. രണ്ട് നൂറ്റാണ്ട് കാലത്ത് പാരമ്പര്യമാണ് പൂരത്തിനുളളത്ത്. കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്റെ കാലത്താണ് പൂരത്തിന് ആദ്യമായി തുടക്കം കുറിച്ചത്. കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരിനെ ലോകശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നില്‍ പൂരത്തിന് മുഖ്യ പങ്ക്. സ്വദേശത്തിനും വിദേശത്തിനുമായി പതിനായിര കണക്കിനാളുകള്‍ നേരിട്ടു അതിനേത്രയോ ഇരട്ടിയാളുകള്‍ മാധ്യമങ്ങളിലൂടെയും പൂരം കണ്ടു. ഇന്ത്യ -ചൈന യൂദ്ധകാലത്ത് ഒരു വര്‍ഷം 1962 കാലഘട്ടത്തില്‍ പൂരം മുടങ്ങുകയുണ്ടായി. ആനകളെ അണിനിരത്തി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേളം, പഞ്ചവാദ്യവും ആനപ്പുറത്തെ കുടമാറ്റവും വെടിക്കെട്ടും ഉള്‍പ്പെടുത്തിയുളള തൃശ്ശൂര്‍ പൂരം വളരെ പ്രസിദ്ധമാണ്.
Back to top button