KeralaLatest

ഭരണികാവില്‍ ജന്തുബലി: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

“Manju”

 

രജിലേഷ് കെ.എം.

കൊടുങ്ങല്ലൂര്‍: ശ്രീകുറുംബക്കാവില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കോഴികല്ല് മൂടല്‍ ദിവസം നിരോധിച്ച കോഴിയെ വെട്ടല്‍ നടത്തി രക്തമൊഴുക്കി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ടുപേരെ കൂടി കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കുലാചാരമായ ജന്തുബലി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച വിശ്വവാമാചാര ധര്‍മ്മ രക്ഷാസംഘം സംസ്ഥാന ഭാരവാഹിയായ പേരമംഗലം താഴെക്കാട്ടില്‍ റിജുരാജ (33), കോട്ടയം പളലിയനൂര്‍ പാല പനച്ചിക്കാട്ട് ജയഷൃഷ്ണന്‍ (48) എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളായ കൊടുങ്ങല്ലൂര്‍ വി.പി. തുരുത്ത് തറയില്‍ ശരത്ത് (26), എസ്.എന്‍ പുരം ആലപൂതോട്ട് ആതിത്യന്‍ (22) എന്നിവരെ കോഴിബലി നടന്നതിന്റെ അടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും വിശ്വവാമാചാര ധര്‍മ്മ രക്ഷാ സംഘം പ്രവര്‍ത്തകരാണ്.

കോഴികല്ലിന് സമീപം ഒരാള്‍ ചെമ്ബട്ട് വിരിക്കുകയും മറ്റൊരാള്‍ സഞ്ചിയില്‍ കൊണ്ടുവന്ന കോഴിയെ വെട്ടി രക്തം ഒഴക്കുകയുമാണ് ഉണ്ടായത്. ഇത് മറ്റൊരാള്‍ മൊബൈല്‍ വീഡിയോവില്‍ പകര്‍ത്തുകയും ചെയ്തു. ഒരാള്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ ക്ഷേത്ര വളപ്പില്‍ കാറുമായി കാത്തുനിന്നു. കോഴി വെട്ട് നടക്കുമെന്ന് പ്രഖ്യാപനം വന്നതോടെ ദേവസ്വം ബോര്‍ഡും വിവിധ സംഘടനകളും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.

എന്നാല്‍, അശ്വതി കാവ് തീണ്ടല്‍ ദിവസം പ്രഖ്യാപിച്ച കോഴിയെ വെട്ടല്‍ കോഴികല്ല് മൂടല്‍ ദിവസം കാവില്‍ ആളൊഴിഞ്ഞ വേളയില്‍ തന്ത്രപൂര്‍വ്വം നടത്തി സംഘം കടന്നുകളയുകയായിരുന്നു. എസ്.ഐ ഇ.ആര്‍. ബൈജു, എ.എസ്.ഐ ബിജു ജോസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തതു.

Related Articles

Leave a Reply

Back to top button