KeralaLatest

വിടവാങ്ങിയത് നവോത്ഥാന നായകൻ: കെ.സുരേന്ദ്രൻ

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: തൻ്റെ സാഹിത്യരചനകളാൽ സാമൂഹികവും സംസ്കാരികവുമായ പരിവർത്തനത്തിന് ഒരു ജനതയെ പ്രേരിപ്പിച്ച എഴുത്തുകാരനായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. കേരളത്തിന് നഷ്ടമായത് യഥാർത്ഥ നവോത്ഥാന നായകനെയാണ്. ഇടതുപക്ഷ ഭൗതികവാദ ആശയങ്ങളുടെ പിടിയിൽ അമർന്ന് ശ്വാസംമുട്ടുകയായിരുന്ന മലയാള സാഹിത്യത്തിന് ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്ന കൃതിയിലൂടെ ഭാരതീയ സംസ്കാരത്തിൻ്റെ സ്വാതന്ത്ര്യം പകർന്നു നൽകിയത് അദ്ദേഹമായിരുന്നു. മലയാള സാഹിത്യത്തെ ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസത്തിന് മുമ്പും ശേഷവുമെന്ന് വിളിക്കുന്നത് അക്കിത്തത്തിൻ്റെ മഹത്വത്തിൻ്റെ തെളിവാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം തുടങ്ങിയ അദ്ദേഹത്തിൻ്റെ എല്ലാ കൃതികളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലളിതമായ ഭാഷയും പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയുമായിരുന്നു അക്കിത്തത്തിൻ്റെ മറ്റൊരു പ്രത്യേകതയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button