Kerala
വീടിനുള്ളിൽ നിന്ന് കണ്ടെടുത്തത് ആയിരത്തോളം ലിറ്റർ സ്പിരിറ്റ്
അങ്കമാലി: അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട. വീടിനുള്ളിൽ സൂക്ഷിച്ച ആയിരത്തോളം ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു.ദേശീയപാതയോരത്ത് അങ്കമാലി ബിഎസ്എൻഎൽ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപമുള്ള വീട്ടിലാണ് സ്പിരിറ്റും വ്യാജമദ്യവും സൂക്ഷിച്ചിരുന്നത്.
സംഭവുമായി ബന്ധപ്പെട്ട് തൃശൂർ വെള്ളാഞ്ചിറ സ്വദേശി ഡെലീഷ് വിജെ, ഇയാളുടെ രണ്ടാം ഭാര്യ അശ്വതി എന്നിവർ പിടിയിലായി.
വീട് വാടകയ്‌ക്കെടുത്താണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. നേരത്തെ ചാലക്കുടിയ്‌ക്ക് സമീപത്ത് വെച്ച് സ്പിരിറ്റ് കടത്തുകയായിരുന്ന പിക്കപ്പ് വാഹനം പോലീസ് പിടികൂടിയിരുന്നു.വാഹനത്തിലുണ്ടായിരുന്നയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് അങ്കമാലിയിലെ വീടിനുള്ളിൽ സ്പിരിറ്റ് സൂക്ഷിച്ച വിവരം ലഭിച്ചത്.
മാസം മുപ്പതിനായിരം രൂപ നൽകിയാണ് പ്രതികൾ വീട് വാടകയ്‌ക്ക് എടുത്തിരുന്നത്.