KeralaLatest

മംഗലാപുരം പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

“Manju”

 

ജ്യോതിനാഥ് കെ പി

മംഗലാപുരംസുഭിക്ഷകേരളം മംഗലപുരം രംഗത്തിറങ്ങി. ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ‘”സുഭിക്ഷകേരളം”, പദ്ധതി കരുത്തോടെ നടപ്പാക്കാൻ മംഗലപുരം ഗ്രാമപഞ്ചായത്ത് രംഗത്തിറങ്ങി. ഗ്രാമപഞ്ചായത്തിൽ തരിശായികിടക്കുന്ന 15 ഹെക്ടറോളം വരുന്ന പുന്നയിക്കുന്നം ഏലായിൽ നെൽകൃഷി നടത്താൻ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ യോഗം കൂടി തീരുമാനിച്ചു. കർഷകരെ കൊണ്ട് നേരിട്ട് കൃഷി ചെയ്യാൻ തീരുമാനമായി.ബാക്കി വരുന്ന തരിശുകിടക്കുന്ന നിലങ്ങളിൽ കുടുംബശ്രീപ്രവർത്തകരെകൊണ്ട് കൃഷിയിറക്കിക്കും.
പഞ്ചായത്തിലെ തരിശു കിടക്കുന്നതായി കണ്ടെത്തിയ 27 ഹെക്ടർ ഭൂമിയിൽ വസ്തു ഉടമകളെ കൊണ്ടും കർഷകരെ കൊണ്ട് പാട്ടത്തിനു എടുത്തുകൊണ്ട് മരച്ചീനി , പച്ചക്കറി , ഇടവിള കൃഷികൾതുടങ്ങിയവ നടത്തും. വസ്തു ഉടമകൾക്കും കർഷകർക്കും കൃഷി ചെയ്യുന്നതിനാവശ്യമായ ധനസഹായം
പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ഏർപ്പെടുത്തികൊടുക്കും. തരിശായി കിടക്കുന്ന ഭൂമിയിൽ കുടുംബശ്രീയ്ക്ക് വിത്ത്, തൈ, ജൈവ വളം, ജൈവകീടനാശിനി, കൂലിച്ചിലവ് എന്നിവ നൽകി കൊണ്ട് പച്ചകൃഷി ചെയ്യാൻ ജൈവ സമൃദ്ധി പദ്ധതി നടപ്പാക്കും. 300 കുടുംബങ്ങളിൽ
ഗ്രോബാഗ് പച്ചക്കറി കൃഷി, 300 കുടുംബങ്ങളിൽ സമഗ്ര കിഴങ്ങു വർഗ്ഗ പുരയിടകൃഷി, 100 കുടുംബങ്ങളിൽ ഫലവൃക്ഷ കൃഷി, 500 വീടുകളിൽ വാഴകൃഷി ചെയ്യും.
മുട്ട ഉത്പാദന വർദ്ധനവിനായി 2000 കുടുബങ്ങളിൽ 20000 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തിന്റെ കുളങ്ങളിൽ കുടുംബശ്രീയ്ക്കും വ്യ
ക്ത്തികൾക്കും മത്സ്യകൃഷി നടത്തുന്നതിന് വിട്ടുനൽകും.കൂടാതെ 500 കുടുംബങ്ങളിൽ ക്ഷീര സമൃദ്ധി പദ്ധതിയും നടപ്പിലാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, സെക്രട്ടറി ജി. എൻ. ഹരികുമാർ, കൃഷി ഓഫീസർ സജി അലക്സ്‌ എന്നവർ പറഞ്ഞു.

Related Articles

Back to top button