വി. എം സുരേഷ് കുമാര്‍
വടകര: വാണിമേൽ ക്രെസെന്റ് എച്ച് എസ്സിലെ വെള്ളിയോടു സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പരീക്ഷയെഴുതാൻ അനുവദിക്കാതിരുന്ന രക്ഷിതാവിന്റെ പേരിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് ബാലസംഘം .
പരീക്ഷ എഴുതാൻ കുട്ടി വരാത്തതിനാൽ അദ്ധ്യാപകർ വീട്ടിൽ ചെന്ന് രക്ഷിതാവിനെ കൂട്ടിവന്നപ്പോൾ തന്റെ കുട്ടിക്ക് പ്രത്യേകം റൂം അനുവദിക്കണമെന്നും മറ്റു കുട്ടികളോടൊപ്പം ഇരുത്തി പരീക്ഷ എഴുതിക്കില്ലെന്നും പറഞ്ഞു രക്ഷിതാവ് കുട്ടിയെ പരീക്ഷ എഴുതിക്കാതെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
കുട്ടി പരീക്ഷ എഴുതേണ്ടിയിരുന്ന റൂം നമ്പര്‍ അഞ്ചില്‍ ക്വാറന്റൈനിൽ കഴിയുന്ന ഒരു കുട്ടിപോലുമില്ലാത്തതിനാൽ പ്രത്യേകമുറി അനുവദിക്കില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.
വളയം എസ് ഐ യും നാദാപുരം എ ഇ ഒ യും സ്കൂൾ പ്രധാന അധ്യാപകനും ഉൾപ്പെടെ സംസാരിച്ചിട്ടും വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിരുത്താന്‍ സമ്മതിച്ചില്ല.