വി.എം.സുരേഷ് കുമാർ, വടകര
വടകര : യാത്രാപാസെടുത്ത് നാട്ടിലേക്കുപോകാനിരുന്ന മലയാളിയായ ചായക്കട തൊഴിലാളിയെ ചെന്നൈയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷാണ് (41) മരിച്ചത്. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പോകാനിരുന്നതാണ് ബിനീഷ്.
ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കോവിഡ് ഹോട്ട് സ്‌പോട്ടായ ചെന്നൈയില്‍നിന്ന് വരേണ്ടെന്ന് നാട്ടില്‍ നിന്ന് ആരോ ഫോണില്‍വിളിച്ച് ബിനീഷിനോട് പറഞ്ഞതായി അറിയുന്നു. ഇതിന്റെ മനോവിഷമത്തില്‍ യാത്ര വേണ്ടെന്നുവെക്കുകയായിരുന്നുവെന്നാണ് വിവരം.ബിനീഷിന്റെ മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.
ഒരു മലയാളി നാട്ടിലെത്തുമ്പോള്‍ കോവിഡുമായാണ് വരുന്നതെന്നു ധരിക്കുന്നവരുണ്ട്. രണ്ടുസര്‍ക്കാരുകളും നാട്ടിലേക്ക് വിട്ടില്ല. മാനസികമായി തളര്‍ന്ന ഞങ്ങളെ ആരു സംരക്ഷിക്കും. നിയമം നല്ലതാണ്. പക്ഷേ, അത് മനുഷ്യന്റെ പ്രാണനെടുക്കുന്നു. സാധിക്കുമെങ്കില്‍ എന്റെ മൃതദേഹം നാട്ടില്‍ അടക്കംചെയ്യണം” -ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.