IndiaLatest

അതിര്‍ത്തിയിലെ സേന പിന്മാറ്റം ഉടനുണ്ടാകില്ല,​ ചൈനീസ് കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വാരയില്‍ ചൈന അവകാശവാദം ഉന്നയിച്ചതോടെ സ്ഥിതി സങ്കീര്‍ണമായി. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ആസൂത്രിത നീക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഇന്നലെ ഇന്ത്യയുടെയും ചൈനയുടെ മേജര്‍ ജനറല്‍മാര്‍ മൂന്നു മണിക്കൂറിലധികം ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചകള്‍ തുടരുമെന്നാണ് സൈനിക തലത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തര്‍ക്കപരിഹാരത്തിനായി തത്ക്കാലം ഇടപെടില്ലെന്ന് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രതികരണം വന്നിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയില്‍ നിന്ന് സേന പിന്മാറ്റം ഉടനുണ്ടാകില്ലെന്നാണ് സൂചന. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളി. അവകാശവാദം വെറും അതിശയോക്തി മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഡല്‍ഹിയിലും ഗുജറാത്തിലും യു.പിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈന വിരുദ്ധ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബി.എസ്.എന്‍.എലും എം.ടി.എന്‍.എലും ചൈനീസ് കമ്ബനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Related Articles

Back to top button