IndiaKeralaLatest

കോവിഡ് സെന്ററില്‍ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഡല്‍ഹി: കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലുള്ള 14കാരിയായ രോഗിയെ 19കാരനായ മറ്റൊരു രോഗി ലൈംഗികമായി പീഡിപ്പിച്ചു. ദക്ഷണ ഡല്‍ഹിയിലെ ഛത്തര്‍പൂരിലുള്ള കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം നടന്നത്. ജൂലായ് 15ന് രാത്രി കോവിഡ് സെന്ററിലെ ബാത്ത് റൂമിലാണ് സംഭവം നടന്നത്. 19കാരനെ മറ്റൊരാള്‍ക്കൊപ്പം അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. രണ്ട് പേര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയേയും അക്രമിയേയും കുടുംബങ്ങള്‍ക്കൊപ്പമാണ് കോവിഡ് സെന്ററില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറയുകയും ഇയാള്‍ ഐടിബിപി ഉദ്യോഗസ്ഥനെ കാര്യമറിയിയ്ക്കുകയുമായിരുന്നു. ഐടിബിപി പൊലീസിനെ വിവരമറിയിച്ചു. തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നത്, 19കാരനായ അക്രമിയുടെ കൂടെയുണ്ടായിരുന്നയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടിയെ മറ്റൊരു കോവിഡ് സെന്ററിലേയ്ക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളേയും വേറൊരു കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് മാറ്റി.

ആശുപത്രികളില്‍ മതിയായ കിടക്കകളില്ലാത്ത സാഹചര്യത്തിലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ എന്ന നിലയില്‍ ഛത്തര്‍പൂരിലെ രാധ സൊവാമി സത് സംഗ് ബിയാസില്‍ ഇത് കൊണ്ടുവന്നത്. ചെറിയ രോഗലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങളില്ലാത്തവരുമാണ് ഇവിടെ ചികിത്സയിലുള്ളത്. ഐടിബിപി (ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) ആണ് ഈ സെന്റര്‍ നടത്തുന്നത്.

Related Articles

Back to top button