KeralaLatest

ഭാര്യ വിവാഹ ഫോട്ടോയില്‍ ചിരിച്ചില്ല, എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും ‘വിവാഹിതരായി’ ദമ്പതിമാര്‍

കഥ നടന്നത് വെഞ്ഞാറമൂട്

“Manju”

തിരുവനന്തപുരം: ഭാര്യയുടെ ചിരിക്കുന്ന ഫോട്ടോ ഇല്ലാത്ത സങ്കടം മാറ്റാന്‍ എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതരായി ദമ്ബതികള്‍.
2014 ഡിസംബര്‍ 29-നായിരുന്നു അനീഷിന്റേയും രജിതയുടേയും വിവാഹം. സ്വന്തം വിവാഹത്തില്‍ വീട്ടുകാര്‍ പോലും പങ്കെടുക്കാത്തതിന്റെ സങ്കടത്തിലായിരുന്നു അന്ന് രജിത. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്ബോഴെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് നിന്നത്. വിവാഹ ആല്‍ബത്തിലെ എല്ലാ ചിത്രങ്ങളിലും ഇതു കാണാം. ഇതാണ് ചിരിക്കുന്ന ഫോട്ടോ എടുക്കാനായി ഇരുവരും വീണ്ടും ‘വിവാഹിതരായത്’. സംഭവം അനീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ..
സംഭവം വിചാരിക്കാതെ കളറായി. പഴയ ആല്‍ബത്തില്‍ നിറയെ കരഞ്ഞ ചിത്രങ്ങള്‍ ആയതുകൊണ്ട്. ചേച്ചി വഴി ഒരു ഫോട്ടോഷൂട്ട് ചെയ്തതാണ്. സംഭവം മ്മടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചേട്ടനും കൂട്ടുകാരും കൂടി മാധ്യമങ്ങളില്‍ എത്തിച്ചു. പക്ഷെ ചില ഓണ്‍ലൈന്‍ മാധ്യങ്ങളില്‍ വന്ന വാര്‍ത്ത ശെരിക്കും മനഃസമാധനം നഷ്ടപ്പെടുത്തി എന്ന് വേണം പറയാന്‍, കാരണം ഇതൊന്നും വൈറല്‍ ആകാന്‍ വേണ്ടി ചെയ്തതോ അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പോലും അറിയിച്ചു ചെയ്തതോ അല്ലായിരുന്നു എന്നുള്ളതാണ് സത്യം..
അത് കൊണ്ട് തന്നെ പരിഭവങ്ങളുടെയും പരാതികളുടെയും പ്രവാഹം ആയിരുന്നു. ന്തായാലും കഥ ഇവിടെ കിടക്കട്ടെ..
ഇവര്‍ക്ക് ഭ്രാന്താണ്.. അല്ലെങ്കില്‍ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ്.
ആരുടെയൊക്കെയോ ഉള്ളില്‍ കിടന്നങ്ങു പിറുപിറുക്കുകയാണ്. പക്ഷെ നേരിട്ട് ചോദിക്കുന്നില്ലന്ന് മാത്രം. ചിത്രത്തിന് പിന്നിലെ കഥയിലേക്ക് വരാം.രണ്ട് കാല ഘട്ടത്തില്‍ എടുത്ത ചിത്രങ്ങളാണ്. ഒന്നില്‍ ചിത്രം സ്വന്തം വിവാഹത്തിന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന പെണ്‍കുട്ടിയാണ്. എന്നെ പ്രണയിച്ചു പോയി എന്ന കാരണത്താല്‍ എല്ലാവരും ഉണ്ടായിട്ടും അനാഥത്വത്തിലേക് വീണ ദിനം.. അല്ല.. ദിവസങ്ങള്‍.
എല്ലാം ഒരു തരത്തില്‍ ഞാന്‍ കാരണം.
ഒളിച്ചോടി വിവാഹം കഴിച്ചതല്ല അതിനു താല്പര്യവും ഇല്ലായിരുന്നു.. വീട്ടുകാരെ വിട്ട് പെണ്ണ് ചോദിച്ചു. M. Com പഠിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയെ പന്ത്രാണ്ടം ക്ലാസ് യോഗ്യത മാത്രം ഉള്ള സ്വന്തമായി വീട് പോലും ഇല്ലാത്തവന് പൊന്നു പോലെ നോക്കിയ പെണ്‍കുട്ടിയെ എങ്ങനെ കൊടുക്കാനാ ? അതുകൊണ്ട് തന്നെ വീട്ടുകാരെ അന്നും ഇന്നും കുറ്റം പറഞ്ഞിട്ടില്ല. വീട്ടിലെ ചില സാഹചര്യങ്ങള്‍ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു എന്നതാണ് മറ്റൊരു വിഷയവും. അതൊക്കെ അവിടെ നിക്കട്ടെ. പെണ്ണ് ചോദിച്ച രാത്രി ഒരുപക്ഷെ ശിവരാത്രി തന്നെ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംസാരത്തിനിടയില്‍ രാവിലെ എന്റെ വീട്ടുകാരോട് വന്നു വിളിച്ചുകൊണ്ടു പൊയ്ക്കോണം എന്നായി.
ഒടുവില്‍ അമ്മയും ഒരു ചേച്ചിയും കൂടി ചെന്ന് വിളിച്ചുകൊണ്ടു വന്നു. വൈകുന്നേരം 3 മണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തില്‍ വച്ചു വിവാഹം. കൂടെ പിറന്നതും അല്ലാത്തതുമായ പെണ്ണ് കെട്ടാത്ത ചേട്ടന്മാര്‍ പ്ലിംഗസ്യ ആയിരുന്നെങ്കിലും കട്ടക്ക് കൂടെ നിന്നിരുന്നു. അറ്റ്ലസ് രാമചന്ദ്രന്‍ സാറിന്റെ ചിട്ടി അന്നത്തെ കാലത്തു ഉണ്ടായിരുന്നത് കൊണ്ട് നേരത്തെ തന്നെ താലിയും മാലയും സെറ്റ് ആയിരുന്നു അന്നൊക്കെ വാടക വീട്ടില്‍ ആയിരുന്നതു കൊണ്ട് കല്യാണം കഴിഞ്ഞും നേരെ അങ്ങട് തന്നെ ആയിരുന്നു.. പിന്നെ നടന്നതൊക്കെയും വാശിയേറിയ ജീവിതം ആയിരുന്നു. പരസ്പരം സ്നേഹിച്ചും ബഹുമാനം നല്‍കിയും അഡ്ജസ്റ്റ് ചെയ്തും ആവോളം പ്രണയിച്ചു ദേ അങ്ങനെ.ഇങ്ങനെ.
അന്ന് മുതല്‍ പോകുന്ന എല്ലാ വിവാഹ ചടങ്ങുകളിലും പലപ്പോഴും അവളുടെ കണ്ണു നിറഞ്ഞു തുളുമ്ബുന്നത് കണ്ടിട്ടും ഞാന്‍ കാണാതെ നിന്നിട്ടുണ്ട്.. അവളുടെ വിവാഹവും ഇങ്ങനെ നടക്കാനുള്ളതായിരുന്നു എന്നുള്ള ചിന്തയായിരുന്നു എന്നുള്ളത് എനിക്ക് മനസിലാക്കാന്‍ സമയം എടുത്തില്ല.
പലരും വീട്ടുകാര്‍ അറിയാതെ പോയി വിവാഹം കഴിച്ചു വളരെ സന്തോഷത്തോടെ ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുമ്ബോഴും ചോദ്യം വരും.. എങ്ങനെയാണു ഈ കുട്ടികള്‍ക്ക് സന്തോഷത്തോടെ ഇങ്ങനെ നില്‍ക്കാന്‍ സഹിക്കുന്നത്?? സാഹചര്യം ആകും അല്ലെ.. അതെന്തോ ആകട്ടെ..
അങ്ങനെ അന്നുമുതല്‍ വര്‍ഷങ്ങളായി കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു സന്തോഷത്തോടെ വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങണം എന്നുള്ളത്. വീട്ടുകാര്‍ എല്ലാം ഒരുമിച്ചു. വീടും ആയി. എല്ലാ വീട്ടിലും പോലെ ദുഃഖങ്ങളും സന്തോഷങ്ങളും ഒക്കെ നമുക്കും ഉണ്ട്‌. പഠിക്കാനുള്ള ആവേശം ഉള്ളതുകൊണ്ട് ഓള്‍ക്ക് ഒരു കുഞ്ഞ് ഡോക്ടറേറ്റും കിട്ടി. എന്നാല്‍ മനസ്സില്‍ കിടന്ന വിഷമങ്ങളില്‍ ആ ഒരെണ്ണം. അതങ്ങനെ നീറ്റലായി മനസ്സില്‍ കിടന്നു. കാര്യം അത്രയേറെ പ്രിയപ്പെട്ട മീര ചേച്ചിയോട് പറഞ്ഞു. സംഭവം നടത്തിയാല്‍ പോരെ എന്നൊരു മറുചോദ്യം ആയിരുന്നു പറയുന്ന സമയം കൊണ്ട് ബ്രൈഡലും ഫോട്ടോഗ്രാഫി യും സ്റ്റേജും ഒക്കെ റെഡി. ക്രെഡിറ്റ്‌ എല്ലാം ചേച്ചിക്കും ചേച്ചിയുടെ സ്വന്തം

Related Articles

Back to top button