കോഴിക്കോട്∙ തിരഞ്ഞെടുപ്പ് പരാജയത്തിനു ശോഭ സുരേന്ദ്രനെ പഴിചാരി രക്ഷപ്പെടാമെന്ന് കെ.സുരേന്ദ്രൻ കരുതേണ്ടെന്നും പരാജയത്തിന്റെ ഏകകാരണം സുരേന്ദ്രൻ മാത്രമാണെന്നും ശോഭ പക്ഷത്തിന്റെ ആരോപണം. പാർട്ടിപ്രവർത്തനങ്ങളിൽ നിന്ന് ശോഭ സുരേന്ദ്രൻ വിട്ടുനിൽക്കുന്നത് ഒരു കാരണവുമില്ലാതെയാണെന്നു കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം കേന്ദ്രനേതാക്കളെയും ആർഎസ്എസിനെയും അറിയിച്ചിരുന്നു. ഇതിനു പിറകെയാണ്ശോഭ സുരേന്ദ്രൻ പക്ഷം കെ.സുരേന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 1200ഓളം സ്ഥലങ്ങളിൽ ബിജെപിയെ തോൽപ്പിച്ചത് ശോഭ സുരേന്ദ്രനല്ല, ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ രാഷ്ട്രീയ പക്വതയില്ലായ്മയും സഹപ്രവർത്തകരോടു വച്ചുപുലർത്തുന്ന പകയുമാണ്. പ്രചാരണ രംഗത്തു ശോഭ സുരേന്ദ്രൻ പക്ഷം വ്യക്തമാക്കി. ഇതോടെ ഇരുപക്ഷങ്ങള്‍ തമ്മിലുളള സ്വരചേര്‍ച്ചയില്ലായ്മയില്‍ കേന്ദ്രനേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
Related Articles
Check Also
Close
-
ഉറവിടമറിയാത്ത കൊവിഡ് കേസുകൾ; കൊല്ലത്ത് ആശങ്കJune 6, 2020 8:57 AM