പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം
സിന്ധുമോൾ. ആർ
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നതിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരും ചിത്രവും ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും, ചാറ്റ് ചെയ്ത് പണം തട്ടുകയുമായിരുന്നു ഇവരുടെ പതിവ്.
വ്യാജ മേല്‍വിലാസം ഉപയോഗിച്ചാണ് ജയില്‍ മേധാവി ഋഷിരാജ് സിംഗിന്റെയും, ഐ.ജി പി.വിജയന്റെയും പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് എന്ന് അന്വേഷണ സംഘം കണ്ടെത്തി. ഋഷിരാജ് സിംഗിന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവര്‍ അഞ്ച് മൊബൈല്‍ നമ്പരുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട് . ഈ നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ തട്ടിപ്പുസംഘം ഹരിയാന, രാജസ്ഥാന്‍,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുള്ളതാണെന്ന് വ്യക്തമായി.
പി. വിജയന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവര്‍ രണ്ട് മൊബൈല്‍ നമ്പരുകളാണ് ഉപയോഗിച്ചത്. ഇവര്‍ രാജസ്ഥാന്‍,ഹരിയാന എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.