ലഖ്നൗ: മെഡിക്കല്‍ കോളജിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ഫസല്‍ കരീം കോവിഡ് ബാധിച്ച് മരിച്ചു. 46 കാരനായ അദ്ദേഹം ഏപ്രില്‍ ഒമ്പതുമുതല്‍ കോവിഡ് ബാധിച്ച് വീട്ടില്‍ കഴിയുകയായിരുന്നു. 16 ന് ജോലി ചെയ്തിരുന്ന ലഖ്നൗ മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആരോഗ്യനില വഷളാകുകയും മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.’ഡോ. കരീം തുടക്കത്തില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം ഞങ്ങള്‍ നിരന്തരം നിരീക്ഷിച്ചിരുന്നു. ഏപ്രില്‍ 16ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് അനുബന്ധ സങ്കീര്‍ണതകള്‍ കാരണം ബുധനാഴ്ച പുലര്‍ച്ചെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് ഉണ്ടായിരുന്നു’- ലഖ്നൗ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എം.എ. ഫരീദി പറഞ്ഞു.അമ്മ, ഭാര്യ മൂന്ന് മക്കള്‍ എന്നിവരോടൊപ്പമാണ് ഫസല്‍ കരീം താമസിച്ചിരുന്നത്. മൂത്ത കുട്ടിക്ക് മൂന്ന് വയസുണ്ട്. ഇളയവര്‍ രണ്ടുപേര്‍ ഇരട്ടകളും എട്ട് മാസം മാത്രം പ്രായമുള്ളവരുമാണ്. ഡോ. കരീമിന്റെ അമ്മയ്ക്കും കോവിഡ് ബാധിച്ചിരുന്നുവെങ്കിലും അവര്‍ പിന്നീട് സുഖംപ്രാപിച്ചു.’കുടുംബത്തിന് പ്രിയപ്പെട്ട അംഗത്തെ നഷ്ടപ്പെട്ടു. ഏറെ സമര്‍പ്പിതനായ കാര്‍ഡിയോളജിസ്റ്റായിരുന്നു അദ്ദേഹം. പകലും രാത്രിയും എന്നില്ലാതെ എല്ലായ്പ്പോഴും രോഗികള്‍ക്ക് അദ്ദേഹം ലഭ്യമായിരുന്നു. ആശുപത്രിയിലെ മറ്റ് കാര്‍ഡിയോളജിസ്റ്റുകള്‍ക്കൊപ്പം 24 മണിക്കൂറോളം അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. നമുക്കെല്ലാവര്‍ക്കും നികത്താനാവാത്ത നഷ്ടമാണിതെന്നും ഡോക്ടര്‍ ഫരീദി പറഞ്ഞു.
Related Articles
പുത്തന്‍ ഓഫറുകളുമായി ജിയോ
February 27, 2021 1:43 PM
Check Also
Close
-
ഗംഗാജലം ഇനി വീട്ടുപടിക്കൽSeptember 3, 2020 11:22 AM