പാലക്കാട്; മണ്ണാര്‍ക്കാട് അച്ഛനെ മക്കള്‍ ആറ് മാസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി പരാതി. കിടപ്പിലായ അച്ഛന് ഭക്ഷണം പോലും കൃത്യമായി നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ആരോഗ്യ വകുപ്പും പൊലീസും സ്ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു.
മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാര്‍ എന്ന ആളെ മക്കളായ ഗണേശനും തങ്കമ്മയും കഴിഞ്ഞ ആറ് മാസത്തോളം വീട്ടില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി നല്‍കാതെ പീഡിപ്പിച്ചെന്ന് സമീപവാസികള്‍ പറയുന്നു. കിടപ്പിലായ അച്ഛന് ഒരു നേരം മാത്രമേ മക്കള്‍ ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നുള്ളൂവെന്നും വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പാലകുര്‍ശ്ശി പറഞ്ഞു.അവശനിലയിലായ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ ഹാജരാകൻ മക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.