IndiaLatest

ഏകീകൃത വൈദ്യുതി നിരക്കിനു നിര്‍ദേശം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്താകെ ഏകീകൃത വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തുന്നതിനു പാര്‍ലമെന്‍ററി സമിതിയില്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായം തേടാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഊര്‍ജവകുപ്പിനായുള്ള പാര്‍ലമെന്‍ററി സമിതി തീരുമാനിച്ചു.

ജിഎസ്ടിയിലൂടെ രാജ്യത്ത് ഏകീകൃത നികുതി കൊണ്ടുവന്നതു പോലെ ഊര്‍ജ നിരക്കുകളും ഏകീകരിക്കുന്നതു പ്രായോഗികമാകുമോയെന്നാണു സമിതി പരിശോധിക്കുന്നത്.

ചെയര്‍മാന്‍ രാജീവ് രഞ്ജന്‍റെ അധ്യക്ഷതയില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ കേരളത്തില്‍ നിന്ന് തോമസ് ചാഴികാടന്‍ എംപി പങ്കെടുത്തു.

കേരളം, ത്രിപുര, ഉത്തര്‍പ്രദേ ശ്, രാജസ്ഥാന്‍ അടക്കം വൈദ്യുതി ക്ഷാമമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ വൈദ്യുതി നിരക്ക് നല്‍കേണ്ടിവരുന്നുണ്ട്. കേരളത്തില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ യൂണിറ്റിന് 7.50 രൂപ നല്‍കുന്പോള്‍ യുപിയില്‍ ഇതു 3.80 രൂപയും ഉത്തരാഖണ്ഡില്‍ 3.10 രൂപയും ഛത്തീസ്ഗഡില്‍ 2.20 രൂപയുമാണെന്നു 2013ലെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ ആവശ്യമായതിനേക്കാള്‍ 18.5 ശതമാനം കുറവാണ് വൈദ്യുതി ലഭ്യമാകുന്നത്. ഹിമാചല്‍ പ്രദേശില്‍ 52.4 ശതമാനവും ഒഡീഷയില്‍ 12.6 ശതമാനവും വൈദ്യുതി മിച്ചമുണ്ടെന്നാണ് പഠനം കണ്ടെത്തിയത്.

Related Articles

Back to top button