Thiruvananthapuram

ഖുറാൻ്റെ പേരിൽ വർഗ്ഗീയത പറഞ്ഞ് കള്ളക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം:കെ. സുരേന്ദ്രൻ

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ഖുറാൻ്റെ പേരിൽ വികാരമുണ്ടാക്കി വർഗ്ഗീയത വളർത്തി കള്ളക്കടത്ത്, രാജ്യദ്രോഹക്കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് മന്ത്രി കെ.ടി.ജലീലും സിപിഎമ്മും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മതത്തിൻ്റെ പേരിൽ രക്തസാക്ഷി പരിവേഷം നേടാനാണ് ജലീലിൻ്റെ നീക്കം. ഖുറാന്‍റെ മറവില്‍ ഇരവാദത്തിനുള്ള നീക്കം വിലപ്പോവില്ല. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ഖുറാന്‍ അവഹേളനമാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന സിപിഎം വര്‍ഗീയത പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നതിന് തെളിവാണ്.
വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി കള്ളക്കടത്ത് നടത്തിയ ജലീലാണ് ഖുറാനെ അവഹേളിച്ചത്. ഖുറാൻ വിതരണം വഖഫ് ബോർഡിൻ്റെ പേരിൽ പരസ്യമായി ചെയ്യാമായിരുന്നു. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയുള്ള കള്ളക്കടത്തിനെ വിശ്വാസി സമൂഹം അംഗീകരിക്കില്ല. ഖുറാനെ മാത്രമല്ല ഈത്തപ്പഴത്തെയും വർഗ്ഗീയ വത്കരിക്കുന്നു. കോടിയേരിയുടെ ലേഖനത്തിൽ മതത്തിൻ്റെ പ്രതീകമാക്കി ജലീലിനെ മുന്നിൽ നിർത്തി ഖുറാൻ്റെ മേമ്പൊടി ചേർത്ത് വർഗ്ഗീയമാക്കുന്നു. സിപിഎമ്മിന് ഗൂഢ ഉദ്ദേശ്യമാണിതിന് പിന്നിൽ. ഖുറാൻ്റെ വിശുദ്ധി കളഞ്ഞവരെ വിശ്വാസികൾ അംഗീകരിക്കില്ലന്നും സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് മറച്ചുവച്ച ശേഷം ഇരവാദമുയർത്തുന്നത് പരിഹാസ്യമാണ്.
സാക്ഷിയായി വിളിപ്പിച്ചു എന്നാണ് ജലീൽ പ്രചരിപ്പിക്കുന്നത്. കേസിൻ്റെ നടപടി ക്രമങ്ങൾ അറിയുന്നവർക്ക് ഇതേ കുറിച്ച് ധാരണയുണ്ട്. ഏതൊക്കെ വകുപ്പുകളിലാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തിയാണ് നോട്ടീസ് നൽകിയത്. ചട്ടലംഘന കേസിലായിരുന്നില്ല ചോദ്യം ചെയ്യൽ. തീവ്രവാദം, ഭീകരവാദത്തിന് ധനസമാഹരണം , ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ചോദ്യം ചെയ്യൽ. ഒരു ഏജൻസിയും ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല.
ജലീൽ പറയുന്നതെല്ലാം കള്ളത്തരമാണ്. ഇ ഡി ചോദ്യം ചെയ്തിട്ടില്ലന്ന് ആദ്യം തന്നെ പറഞ്ഞു. ഏതൊക്കെ വകുപ്പിലാണ് ചോദ്യം ചെയ്തതെന്ന് ജലീൽ തുറന്നു പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

Related Articles

Back to top button