LatestThrissur

പാവറട്ടിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; പ്രസിഡന്‍റ് പദത്തിനായി എല്‍.ഡി.എഫും യു.ഡി.എഫും കരുനീക്കം തുടങ്ങി

“Manju”

ആർക്കും ഭൂരിപക്ഷമില്ല; പാ വ റ ട്ടി യി ൽ പ്ര സി ഡ ൻ റ് പ ദത്തിനായി എ ൽ. ഡി. എ ഫും  യു. ഡി. എ ഫും ക രു നീ ക്കം തു ട ങ്ങി | No one has a majority; ldf and UDf  move for ...
പാവറട്ടി (തൃശൂര്‍): കേവല ഭൂരിപക്ഷമില്ലാത്ത പാവറട്ടി പഞ്ചായത്തില്‍ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ എല്‍.ഡി.എഫും, യു.ഡി.എഫും പ്രസിഡന്‍റ് പദത്തിനായി കരുനീക്കം തുടങ്ങി. ഇരുവിഭാഗവും സ്വതന്ത്രയായി വിജയിച്ച എം.എം. റജീനക്കായി പാര്‍ട്ടി തല ചര്‍ച്ചകള്‍ സജീവമാക്കി. 15 അംഗ ഭരണസമിതിയില്‍ ആറ് യു.ഡി.എഫ്, അഞ്ച് എല്‍.ഡി.എഫ്, രണ്ട് എസ്.ഡി.പി.ഐ, ബി.ജെ.പി ഒന്ന്, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില. കൂടെ നില്‍ക്കുകയാണങ്കില്‍ ആദ്യ രണ്ട് വര്‍ഷം പസിഡന്‍റ് പദം നല്‍കാമെന്നാണ് യു.ഡി.എഫ് വാഗ്ദാനം.
നേതാക്കളുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഇത് ഏകദേശ ധാരണയായിട്ടുണ്ട്. ശേഷിക്കുന്ന മൂന്നുവര്‍ഷം ഒന്നാം വാര്‍ഡില്‍നിന്ന് യു.ഡി.എഫ് സ്വതന്ത്രയായി വിജയിച്ച സിന്ധുവിനും മുന്‍ പ്രസിഡന്‍റ് വിമല സേതുമാധവനും നല്‍കാനാണ് ധാരണ. എന്നാല്‍ ഡി.സി.സി സെക്രട്ടറി വി. വേണുഗോപാലടക്കുള്ളവര്‍ ഇതംഗീകരിച്ചിട്ടില്ല. ഇതുമൂലം ചര്‍ച്ചയില്‍ പൂര്‍ണമായ തീരുമാനമായിട്ടില്ല. അതേസമയം, വിമതയായി മത്സരിച്ചതിന് കോണ്‍ഗ്രസില്‍നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കിയ റജീനയെയും പാര്‍ട്ടി ചിഹ്നത്തിലല്ലാതെ ജയിച്ച യു.ഡി.എഫിലെ ഒരംഗത്തെയും കൂട്ടി ഭൂരിപക്ഷം തെളിയിച്ച്‌ ഭരണം പിടിക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം ചരടു വലികള്‍ ശക്തമാക്കിയിട്ടുണ്ട്.
റജീന എല്‍.ഡി.എഫിനൊപ്പം നില്‍ക്കുകയും എല്‍.ഡി.എഫിന് ഭൂരിപക്ഷം തെളിയിക്കാനുമായില്ലെങ്കില്‍ ടോസിട്ടാവും പ്രസിഡന്‍റിനെ തെരഞ്ഞടുക്കുക. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിരിക്കാന്‍ ഇരുകൂട്ടരും തയാറായിട്ടുണ്ട്. എന്തുവന്നാലും എസ്.ഡി.പി.ഐ, ബി.ജെ.പി സംഖ്യത്തിന് ഇരുകൂട്ടരും വഴങ്ങിെല്ലന്ന് നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button