തെലങ്കാനയിലും ആന്ധ്രപ്രദേശിലും മഴ കനക്കുന്നു ; മരണം 70 കടന്നു
സിന്ധുമോൾ. ആർ
ഹൈദരാബാദ്: തെലങ്കാന, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മഴയില്‍ സംസ്ഥാനങ്ങളില്‍ മരണം എഴുപത് കവിഞ്ഞു. ഹൈദരാബാദ് നഗരവും, താഴ്ന്ന പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഇരു സംസ്ഥാനങ്ങളിലേയും ഏക്കര്‍ കണക്കിനുള്ള കൃഷിയിടങ്ങള്‍ വെള്ളത്തിലാണ്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
തെലങ്കാനയില്‍ മാത്രം ഇതുവരെ 6,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക് പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,350 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായതിനാല്‍ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചു.