IndiaKeralaLatestThiruvananthapuram
കോട്ടയം ജില്ലയിൽ 30.71 കോടിയുടെ കൃഷി നാശം
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മഴയും കാറ്റും കനക്കുമ്പോള്‍ കേരളത്തില്‍ പരക്കെ കൃഷി നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓണവിപണിയെ മുന്‍നിര്‍ത്തി കൃഷി ചെയ്തിരുന്ന വാഴ, ചേന, പച്ചക്കറി, മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകളെയാണ് കാറ്റ് ശക്തിയായ മഴയും ബാധിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ 30.71 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. ജൂലൈ 28 മുതല്‍ ഇന്നലെ(ഓഗസ്റ്റ് ഒന്‍പതു വരെ)1200.68 ഹെക്ടറിലെ കൃഷിയാണ് നഷ്ടമായത്. കപ്പ,വാഴ, റബര്‍, നെല്ല് എന്നിവയാണ് പ്രധാനമായും നശിച്ചത്.