IndiaLatestThiruvananthapuram

ബുറെവി ; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അടച്ചിടും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം ഇന്ന് അടച്ചിടും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് വിമാനത്താവളം അടച്ചിടുക. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവയാണ് പൊതുഅവധി പ്രഖ്യാപിച്ച മറ്റ് ജില്ലകള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി ബാധക മാണ്. ദുരന്ത നിവാരണം, അവശ്യ സര്‍വീസ്, തെരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് ‌ അവധി ബാധകമല്ല . എന്നാല്‍ തെക്കന്‍ കേരളത്തില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് ആയിരിക്കും.

നിലവില്‍ മാനാര്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയെന്നും ഇന്ന് അര്‍ധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .

Related Articles

Back to top button