വടകര നാദാപുരത്ത് വിദ്യാര്‍ഥിനിക്കു വെട്ടേറ്റു; ആത്മഹത്യക്കു ശ്രമിച്ച അക്രമി കസ്റ്റഡിയില്‍
വടകര : നാദാപുരം പേരോട് വിദ്യാര്‍ഥിനിയെ യുവാവ് മാരകമായി വെട്ടി പരിക്കേല്പിച്ചു. സാരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ വടകര സഹകരണ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷക്കു ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. പേരോട് തട്ടില്‍ അലിയുടെ മകള്‍ നസീമക്കാണ് (19) വെട്ടേറ്റത്. പേരോട് വെച്ചാണ് വിദ്യാര്‍ഥിനിയെ മൊകേരി മുറുവശ്ശേരി എച്ചിറോത്ത് റഫ്നാസ് എന്ന യുവാവ് വെട്ടിപരിക്കേല്പിച്ചത്.
ആക്രമത്തിനു പിന്നാലെ ഇയാള്‍ കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
പേരോട് സംസ്ഥാനപാതയിലാണ് വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ചത്. കോളജ് വിട്ടുവരുന്ന പെണ്‍കുട്ടിയും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നാലെ യുവാവ് കൊടുവാള് ഉപയോഗിച്ച് പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. രണ്ട് പേരും പ്ലസ് ടു മുതല്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് പോലീസ് പറഞ്ഞു. കല്ലാച്ചിയില്‍ റെഡിമെയ്ഡ് കടയില്‍ ജോലി ചെയ്യുകയാണ് യുവാവ്. പ്രണയ നൈരാശ്യമാണ് അക്രമത്തിനു പിന്നിലെന്നു പറയുന്നു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
വി.എം.സുരേഷ്കുമാർ