KeralaLatest

മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍ അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.‌ അനാരോഗ്യം മൂലം ഒരു വര്‍ഷത്തോളമായി പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

കണ്ണൂര്‍ കൂത്തുപ്പറമ്പ് സ്വദേശിയായ അദ്ദേഹം എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ‌ആന്‍റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണം മന്ത്രിയായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പിന്‍റെ ചുമതല വഹിച്ചു. 2006 ജനുവരി 14 ന് രാജിവച്ചു. കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച്‌ നാളുകളായി താമസിച്ചിരുന്നത്. 2011 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളില്‍ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി.27 വര്‍ഷം കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. എഐസിസി അംഗം, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button