നെടുമങ്ങാട് വട്ടപ്പാറ റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി; മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം : നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ നെടുമങ്ങാട് – വട്ടപ്പാറ റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ഏഴു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു.
വട്ടപ്പാറ മുതൽ വാളിക്കോട് വരെയുള്ള 6.75 കിലോമീറ്ററിന് റോഡ് ടാറിങ് പൂർത്തിയാകുന്നത് വഴി പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കും.ഈ പദ്ധതിയിലൂടെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ റോഡ് മെറ്റിലിട്ട് ഉയർത്തുകയും,ആവശ്യമായ സ്ഥലങ്ങളിൽ ഓടയും സംരക്ഷണ ഭിത്തിയും നിർമ്മിക്കും. കൂടാതെ
നല്ല വളവുള്ള സ്ഥലങ്ങളിൽ, റോഡിന്റെ ഇരുവശങ്ങളിലും, കുത്തൊഴുക്ക് ഉള്ള സ്ഥലങ്ങളിലും കോൺക്രീറ്റ് സംരക്ഷണ ഭിത്തികൾ നിർമ്മിക്കുകയും ചെയ്യും..
പദ്ധതിയ്ക്ക് സാങ്കേതിക അനുമതി കിട്ടിയാലുടൻ തന്നെ ടെൻഡർ നടപടികൾ ആരംഭിക്കും. ഈ പ്രദേശത്തെ പൊതു ജനങ്ങളുടെ ദീർഘനാളത്തെ കാത്തിരിപ്പാണ് പദ്ധതി പൂർത്തിയാകുന്നതോടെ യാഥാർഥ്യമാകുന്നത്.