സിന്ധുമോൾ. ആർ
ചെന്നൈ: ജ്വല്ലറി ഉടമയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം കവര്‍ന്നു. തമിഴ്‌നാട് മയിലാട്തുരൈയിലെ സിര്‍കഴിയില്‍ ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ജ്വല്ലറി ഉടമയായ ധന്‍രാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ധന്‍രാജിന്റെ ഭാര്യ ആശ മകന്‍ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
അക്രമികളുടെ ആക്രമണത്തില്‍ ധന്‍രാജിനും അഖിലിന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മോഷണ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. രാജസ്ഥാന്‍ സ്വദേശിയായ മണിപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ പൊലീസ് പിടികൂടി.