തിരുവനന്തപുരം: വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റും പി.ടി.തോമസ് യു.ഡി.എഫ് കണ്‍വീനറും ആയേക്കുമെന്നും സൂചനയുണ്ട്. നേതൃമാറ്റ ആവശ്യം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് നീക്കം.
യുവനേതാക്കളുടെ ആവശ്യം കൂടെ കണക്കിലെടുത്താണ് തീരുമാനം. പ്രതിപക്ഷനേതാവിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക.
എ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുവ എംഎൽഎമാർ വി.ഡി.സതീശനെ പിന്തുണയ്ക്കുകയായിരുന്നു.
രമേശ് ചെന്നിത്തല വീണ്ടും തുടർന്നാൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു.