IndiaKeralaLatest

കളക്ടര്‍ പൊട്ടിച്ച ഫോണിന് പകരം പുതിയത് നല്‍കും മുഖ്യമന്ത്രി

“Manju”

റായ്പുര്‍: ഛത്തീസ്ഗണ്ഡില്‍ ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ കളക്ടര്‍ എറിഞ്ഞുപൊട്ടിച്ച മൊബൈല്‍ ഫോണിന് പകരം പുതിയത് വാങ്ങി നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. സൂരജ്പുര്‍ ജില്ലാ രണ്‍ബീര്‍ ശര്‍മയാണ് യുവാവിനെ അടിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിയുകയും ചെയ്തത്. ലോക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ കളക്ടര്‍ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മരുന്നുവാങ്ങാന്‍ പോയ യുവാവിന്‍റെ മുഖത്താണ് കളക്ടര്‍ അടിച്ചത്. പിന്നാലെ ഇയാളുടെ ഫോണും നിലത്തെറിഞ്ഞു. കളക്ടറുടെ നിര്‍ദേശാനുസരണം പോലീസുകാരും യുവാവിനെ മര്‍ദിച്ചു. യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
സംഭവത്തില്‍ കളക്ടറെ നീക്കിയ ശേഷം ആ യുവാവിനോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പുചോദിച്ചിരുന്നു. പുതിയ കളക്ടറെയും നിയമിച്ചു. ഇപ്പോള്‍ കളക്ടര്‍ നശിപ്പിച്ച ഫോണിന് നഷ്ടപരിഹാരമായി പുതിയ ഫോണ്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ട്വീറ്റ് ചെയ്തു. കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ താന്‍ മാപ്പ് പറയുന്നുവെന്നും യുവാവിനോട് തനിക്ക് വ്യക്തിപരമായി ഒരു വൈരാഗ്യമില്ലെന്നും കളക്ടറും പ്രതികരിച്ചിരുന്നു.

Related Articles

Back to top button