കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു
ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഷോപിയാൻ ജില്ലയിലെ ശിർമൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പോലീസിന്റെയും, സൈന്യത്തിന്റെയും സംയുക്ത സംഘവുമായി ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർ തമ്പടിച്ചതായും, ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം മേഖലയിൽ എത്തിയത്. ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയെ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസവും ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ലഷ്‌കർ ഇ ത്വയ്ബ മുതിർന്ന കമാൻഡർ ഉൾപ്പെടെ മൂന്ന് പേരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.