റായ്പൂര്‍: അകൗണ്ടില്‍ നിന്ന് 3.2 ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്കിയ സ്കൂള്‍ അധ്യാപിക ഒടുവില്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഞെട്ടി. 12 വയസുള്ള മകനായിരുന്നു യഥാര്‍ഥ ‘പ്രതി’.ഓണ്‍ലൈന്‍ ഗെയിമിനായി ആയുധങ്ങള്‍ അപ് ഗ്രേഡ് ചെയ്യുന്നതിനും കൂടുതല്‍ ഫീചറുകള്ക്കുമായാണ് ഇത്രയും വലിയ തുക മകന് നഷ്ടപ്പെടുത്തിയത്. മാര്ച് എട്ടിനും ജൂണ്‍ പത്തിനും ഇടയില്‍ അമ്മയുടെ അകൗണ്ടില്‍ നിന്നും 278 പണമിടപാടുകളാണ് കുട്ടി നടത്തിയത്. മകന് നടത്തിയ ഇടപാടുകള്‍ക്ക് ഒടിപി ലഭിച്ചിട്ടില്ലാത്തതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോയെന്ന് അധ്യാപിക പറഞ്ഞു. കാങ്കര്‍ ജില്ലയിലെ സ്കൂള്‍ അധ്യാപികയാണ് ഇവര്‍. ജൂണ്‍ 25 ന് അധ്യാപിക തന്റെ അകൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കുറഞ്ഞതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് പരാതി നല്‍കിയത്.
Related Articles
മക്കളെ ഉപയോഗിച്ച് ബോഡി പെയിന്റിങ്: രഹ്നയ്ക്കെതിരെ ക്രിമിനൽ നടപടിക്ക് ബാലാവകാശ കമ്മിഷൻ
June 25, 2020 9:13 AM
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യ: കേന്ദ്ര ആരോഗ്യമന്ത്രി
August 22, 2020 4:35 PM
കോവിഡിനെ പോലും മുഖ്യമന്ത്രി രാഷട്രീയ നേട്ടത്തിനായി ഉപയോഗിച്ചു: കെ.മുരളീധരന്
December 4, 2020 9:04 AM
Check Also
Close
-
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.August 26, 2020 8:21 AM