ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തില്‍ മരണനിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം. വേണ്ടത്ര ജാഗ്രതയും കരുതലും നല്‍കിയില്ലെങ്കില്‍ ഇനിയും മരണനിരക്ക് കൂടുമെന്നാണ് വിലയിരുത്തല്‍.ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി പേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.ഡല്‍ഹിയില്‍ ഉള്‍പെടെ പല സ്ഥലത്തും ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്. ഡല്‍ഹിയിലെ ഏറ്റവും വലിയ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ ദിവസം 15 സംസ്കാരങ്ങള്‍ നടന്നിടത്ത് ഇപ്പോള്‍ 30ല്‍ അധികം സംസ്കാരങ്ങളാണ് നടക്കുന്നത്.
Related Articles
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ല- ഇന്ത്യന്‍ വ്യോമസേന
December 9, 2020 8:27 PM
Check Also
Close
-
സച്ചിൻ ബേബിയും അസറുദ്ദീനും ബാംഗ്ലൂരിൽ; വിഷ്ണു വിനോദിനെ സ്വന്തമാക്കി ഡൽഹിFebruary 18, 2021 7:41 PM