IndiaLatestThiruvananthapuram

സ്ത്രീധനത്തിനെതിരെ മാതൃകയായി വിവാഹം

“Manju”

ചാരുംമൂട്: സ്ത്രീധനത്തിനെതിരെ മഹത്തായ മാതൃക കാട്ടി സതീഷ് സത്യന്റെയും ശ്രുതിരാജിന്റെയും വിവാഹം. മാതാപിതാക്കള്‍ മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ ആഭരണങ്ങള്‍ മുഴുവന്‍ തിരികെ നല്‍കിയാണ് സതീഷ് സത്യന്‍ സമൂഹത്തിന്‌ മാതൃകയായത്.
നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ.വി. സത്യന്‍-ജി. സരസ്വതി ദമ്പതികളുടെ മകന്‍ സതീഷ് സത്യനും നൂറനാട് പണയില്‍ ഹരി മംഗലത്ത് പടീറ്റതില്‍ ആര്‍. രാജേന്ദ്രന്‍-പി. ഷീല ദമ്പതികളുടെ മകള്‍ ശ്രുതിരാജും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച പണയില്‍ ദേവീക്ഷേത്രത്തിലാണ് നടന്നത്. വധുവിനെ വീട്ടുകാര്‍ മതിയായ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചാണ് വിവാഹ മണ്ഡപത്തിലേക്ക് കൊണ്ടുവന്നത്. വിവാഹശേഷമാണ് ആഭരണങ്ങളെല്ലാം ശാഖയോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വരനും പിതാവും ചേര്‍ന്ന് വധുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്.
സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരുകയാണെന്നും തങ്ങളുടെ തീരുമാനം മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നുമായിരുന്നു സതീഷ് സത്യന്റെയും പൊതുപ്രവര്‍ത്തകന്‍ കൂടിയായ പിതാവിന്റെയും പ്രതികരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എസ്.എന്‍.ഡി.പി ശാഖ യോഗം ഭാരവാഹികളായ ബിജു പള്ളിക്കല്‍, കെ. സോമരാജന്‍, ഷാജി, മോഹനന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button