IndiaLatest

പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയുടെ സേവനം അവസാനിപ്പിച്ചു

“Manju”

ജയ്പൂര്‍: ടി 20 ലോകകപ്പ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച്‌ അധ്യാപികയുടെ സേവനം സ്‌കൂള്‍ അവസാനിപ്പിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അതാരിയുടെ സേവനമാണ് അവസാനിപ്പിച്ചത്. പാകിസ്താന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച അധ്യാപികയുടെ വാട്ട്സ്‌ആപ്പ് പോസ്റ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകാന്‍ തുടങ്ങി. പോസ്റ്റില്‍, “ജീത് ഗയേ, ഞങ്ങള്‍ വിജയിച്ചു” എന്ന വാചകത്തോടുകൂടിയ പാകിസ്താന്‍ കളിക്കാരുടെ ചിത്രം അതാരി പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന്റെ പേരില്‍ നഫീസയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പാകിസ്താനെ പരസ്യമായി പിന്തുണയ്‌ക്കുന്നുണ്ടെങ്കില്‍ ഇവരുടെ ക്ലാസില്‍ എന്താണ് പഠിപ്പിക്കുകയെന്ന് ജനങ്ങള്‍ ചോദ്യം ചെയ്തു രംഗത്തെത്തി. സൊജാതിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് നീര്‍ജ മോദി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പിരിച്ചുവിടാനുള്ള കാരണം നോട്ടീസില്‍ പരാമര്‍ശിച്ചിട്ടില്ല. പിരിച്ചുവിട്ട കാര്യം സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് നഫീസ അതാരിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

അതിനിടെ തന്റെ ഭാഗം ന്യായീകരിച്ച്‌ നഫീസ രംഗത്തെത്തി. മത്സരത്തിനിടെ തന്റെ കുടുംബം രണ്ട് ടീമുകളായി വിഭജിക്കപ്പെട്ടു. ഓരോ ടീമും ഇരുപക്ഷത്തെയും പിന്തുണച്ചുവെന്ന് നഫീസ പറഞ്ഞു. തന്റെ ടീം പാകിസ്താനെ പിന്തുണച്ചു. മത്സരശേഷം വാട്സ്‌ആപ്പില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു. “എന്റെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന മാതാപിതാക്കളില്‍ ഒരാള്‍ ഞാന്‍ പാകിസ്താനെ പിന്തുണയ്‌ക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ അതെ എന്ന് പറഞ്ഞു. സന്ദേശത്തിന്റെ അവസാനം ഒരു ഇമോജി ഉണ്ടായിരുന്നതിനാല്‍ ഇതൊരു തമാശയാണെന്ന് ഞാന്‍ കരുതി.
പ്രത്യേക രക്ഷിതാവ് അയച്ച സന്ദേശത്തില്‍ അവസാനം ഒരു ഫേസ്പാം ഇമോജി ഉണ്ടായിരുന്നു. താനൊരു രാജ്യസ്‌നേഹിയാണെന്നും പാക്കിസ്താനെ ഒരിക്കലും പിന്തുണയ്‌ക്കാന്‍ കഴിയില്ലെന്നും നഫീസ അവകാശപ്പെട്ടു.

Related Articles

Back to top button