IndiaLatest

ലിയാന്‍ഡര്‍ പെയ്സ് തൃണമൂലില്‍ ചേര്‍ന്നു

“Manju”

പനാജി: മുന്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്സും നടി നഫീസ അലിയും മൃണാളിനി ദേശ്പ്രഭുവും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ വച്ചാണ് മൂവരും അംഗത്വം സ്വീകരിച്ചത്.

ഗോവയില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയി പ്രമുഖര്‍ പാര്‍ട്ടിയില്‍ എത്തിയത് തൃണമൂലിന് കരുത്തായി. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് നഫീസ അലി

മൂവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഗോവ സന്ദര്‍ശനത്തിനെത്തിയ മമത പാര്‍ട്ടി പ്രവര്‍ത്തകരുമായും മത്സ്യത്തൊഴിലാളികളുമായും സംസാരിക്കും. ഇന്ന് വൈകിട്ട് ഗോവയിലെ വിവിധ ക്ഷേത്രങ്ങളിലും മമത എത്തുന്നുണ്ട്.

നിലവിലെ 40 അംഗ ഗോവ നിയമസഭയില്‍ 17 എംഎല്‍എമാരുമായി ബിജെപിയാണ് ഏറ്റവും വിലയ ഒറ്റക്കക്ഷി. ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനത്ത് ഭരണം നടത്തുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമാകാനുള്ള നീക്കമാണ് തൃണമൂല്‍ നടത്തുന്നത്.

Related Articles

Back to top button