IndiaLatest

‘ഒമിക്രോണ്‍’; ഭീതി വേണ്ടെന്ന് ഐസിഎംആര്‍

“Manju”

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ മൂലം പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). അതെ സമയം കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും ഐസിഎം ആര്‍ നിര്‍ദേശിച്ചു.

“വൈറസില്‍ ഘടനപരമായ മാറ്റങ്ങള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ ഇത് മാരകമായിരിക്കണമെന്നില്ല. നിലവില്‍ അത്തരത്തിലുള്ള ഡാറ്റകളൊന്നുമില്ല. തീര്‍ച്ചയായും കാത്തിരുന്ന് കാണേണ്ടതുണ്ടെന്നും ഐസിഎംആറിലെ എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് മേധാവി സമീരന്‍ പാണ്ട വ്യക്തമാക്കി .

അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകള്‍ ഇതുവരെയില്ല. എന്നിരുന്നാലും ജാഗ്രതയും പ്രതിരോധ നടപടികളും അത്യാവശ്യമാണ് . വാക്സിനേഷന്‍ ഉടനടി വര്‍ധിപ്പിക്കേണ്ടതുണ്ട്. വലിയൊരു വിഭാഗം ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കുകയാണെങ്കില്‍ അത് വലിയ ഗുണം ചെയ്യുമെന്നും സമീരന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം കണക്കിലെടുത്ത് കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി . അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.കോവിഡ് പ്രതിരോധത്തോടൊപ്പം വാക്സിന്‍ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും, സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Related Articles

Back to top button