IndiaLatest

വിമാനത്തിന്റെ മുന്‍വീലില്‍ പിടിച്ചിരുന്നൊരു അതിജീവനയാത്ര

“Manju”

അ തിജീവനത്തിനായി അയാള്‍ യാത്രചെയ്തത് ജീവന്‍ പണയം വെച്ച്‌.
ദക്ഷിണാഫ്രിക്കയില്‍ നിന്നും ചരക്കുവിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് അയാള്‍ പറന്നത് നെതര്‍ലാന്‍ഡ്സ് വരെ. കാര്‍ഗോലക്സ് ബോയിങ് 747 വിമാനത്തിന്റെ ചക്രത്തിനിടയില്‍ നിന്നും ഇയാളെ കണ്ടെത്തിയതായി ഡച്ച്‌ മിലിറ്ററി പൊലീസാണ് അറിയിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന വിമാനം, കെനിയയിലെ നെയ്റോബിയിലും ഇറങ്ങിയശേഷമാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്. ഇത്രയും സമയം ഇയാള്‍ ചക്രത്തിനിടയില്‍ തന്നെയായിരുന്നു.
ഇതുവരെ പേരും വയസ്സും പൗരത്വവും വെളീപ്പെടുത്താത്ത ഈ മനുഷ്യന്‍ ജീവനോടെ ഇരിക്കുന്നു എന്നത് തികച്ചും ഒരു അദ്ഭുതകരമായ കാര്യമാണെന്നാണ് ഡച്ച്‌ പൊലീസിന്റെ വക്താവ് പറഞ്ഞത്. ഇത്രയധികം ഉയരത്തില്‍ പറക്കുമ്ബോഴുണ്ടാകുന്ന തണുപ്പും അന്തരീക്ഷ മര്‍ദ്ദ വ്യത്യാസവും ഒരാള്‍ അതിജീവിക്കുക എന്നത് ഒരു സ്വപ്നത്തിനു തുല്യമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നാണ് അവര്‍ പറഞ്ഞത്. ഷിഫോള്‍ വിമാനത്താവളത്തിന്റെ വെബ്സൈറ്റിലെ രേഖകള്‍ പ്രകാരം ഈ വിമാനം മണിക്കൂറില്‍ 550 മൈല്‍ വേഗതയില്‍ 35,0000 അടി ഉയരത്തിലാണ് സഞ്ചരിച്ചത്.
35,000 അടി ഉയരത്തിലെ സാധാരണ അന്തരീക്ഷ താപനില മൈനസ് 54 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. മാത്രമല്ല, സമുദ്രനിരപ്പില്‍ ഉള്ളതിനേക്കാള്‍ 25 ശതമാനത്തോളം ഓക്സിജന്‍ കുറവുമായിരിക്കും ഈ ഉയരത്തില്‍ ഹൈപോക്സിയ, ഫ്രോസ്റ്റ്ബൈറ്റ്, ഹൈപോതെര്‍മിയ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാവുന്ന സാഹചര്യമാണിത്. മാത്രമല്ല, ഇത്തരത്തില്‍ ചരക്ക് വിമാനങ്ങളിലെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക്, വിമാനം പറന്നുയരുന്ന സമയത്ത് ചക്രങ്ങള്‍ അകത്തേക്ക് വലിയുമ്ബോള്‍ ചതഞ്ഞരയുവാനോ അല്ലെങ്കില്‍ ഇറങ്ങാന്‍ തുടങ്ങുമ്ബോള്‍ അവ തുറക്കുന്നതുമൂലം ഉയരത്തില്‍ നിന്നും വീണ് മരണമടയുവാനും സാധ്യതയുണ്ട്.
എന്നിരുന്നാലും, ഇത്തരത്തില്‍ യാത്രചെയ്യുന്നവരില്‍ ചിലരെങ്കിലും രക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ആംസ്റ്റര്‍ഡാമില്‍ എത്തിയ വ്യക്തിയും സുരക്ഷിതമായി ഇരിക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. അയാള്‍ ആശുപത്രിയില്‍ തന്നെയാണ് ഇപ്പോഴും. ചക്രത്തിനടിയില്‍ ഒളിച്ചിരുന്ന് ഒരാള്‍ യാത്രചെയ്ത കാര്യം വിമാനക്കമ്ബനിയായ കാര്‍ഗോലക്സ് ഇറ്റാലിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ അധികൃതരും വിമാനക്കമ്ബനിയും അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതു വരെ ഇതുസംബന്ധിച്ച്‌ ഒന്നും പറയാന്‍ ആവില്ല എന്നായിരുന്നു കമ്ബനിയുടെ വക്താവ് പറഞ്ഞത്. വിമാനത്താവളാധികൃതരും ഇതിനെ കുറിച്ച്‌ കൂടുതലെന്തെങ്കിലും പറയാന്‍ വിസമ്മതിച്ചു.

Related Articles

Back to top button