KeralaLatest

പിതാവിനെ തല്ലി

“Manju”

രജിലേഷ് കെ.എം.

വനയനാട്: മകളോടും കൂട്ടുകാരിയോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പല്ലടിച്ചു കൊഴിച്ചു. മാനന്തവാടി മുതിരേരിയില്‍ നടന്ന സംഭവത്തില്‍ നാലു സിപിഎം കാര്‍ക്കെതിരേയാണ് കേസ്. ഒളിവില്‍ പോയിരിക്കുന്ന ഇവരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സംഭവത്തില്‍ പോലീസ് പ്രതികള്‍ക്ക് കൂട്ടുനിന്ന് കേസ് മായ്ച്ചു കളയാന്‍ ശ്രമം നടത്തുന്നതായി കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ പ്രദേശവാസികളായ നാലു സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍.

ഇവര്‍ക്കെതിരേ സ്ത്രീകള്‍ക്കെതിരേ ആക്രമിച്ചതിനും സംഘം ചേര്‍ന്നതിനും കേസെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം മകളുടേയും കൂട്ടുകാരിയുടേയും ചിത്രം മൊബൈലില്‍ പകര്‍ത്തുകയും അവരോട് അശ്ശീലം പറയുകയും ചെയ്തത് ചോദ്യം ചെയ്തതിനാണ് പിതാവിനെ മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് ഇയാളുടെ മുന്‍വരിയിലെ ഒരു പല്ല് തെറിച്ചു പോകുകയും രണ്ടു പല്ലുകള്‍ ഇളകുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കോവിഡ് ആയതിനാല്‍ വീട്ടില്‍ തന്നെ വിശ്രമിക്കാന്‍ പറഞ്ഞ് വിടുകയായിരുന്നു.

മുമ്പും അക്രമികള്‍ ഈ പെണ്‍കുട്ടികളെ കമന്റടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുമായിരുന്നു എന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ പെണ്‍കുട്ടികളുടെ മൊഴിയെടുക്കാന്‍ പോലീസ് കൂട്ടാക്കിയില്ല. ഇപ്പോള്‍ ഇവര്‍ കേസ് തേച്ചു മാച്ചു കളയാന്‍ ശ്രമിക്കുകയാണ് പോലീസ് എന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രതികളുടെ വിവരങ്ങള്‍ തെറ്റായി എഴുതി ആളെ മാറ്റാന്‍ ശ്രമിക്കുകയാണെന്നും കേസില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടായതാണ് പ്രതികള്‍ ഒളിവില്‍ പോകാന്‍ കാരണമായെന്നും ആരോപിച്ചിട്ടുണ്ട്. അതേസമയം സ്ത്രീകള്‍ക്കെതിരേ കയ്യേറ്റം, സംഘം ചേരല്‍, അക്രമം എന്നിവയ്ക്ക് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Related Articles

Back to top button