രാജസ്ഥാനില്‍ നിന്ന് 19 കാരന് ഒളിച്ചോടിയത് പാകിസ്ഥാനിലേക്ക്
സിന്ധുമോൾ. ആർ
കാമുകിയുടെ വീട്ടില്‍ നിന്നും കയ്യോടെ പിടികൂടിയ നാണക്കേടില്‍ യുവാവ് ഒളിച്ചോടിയത് പാകിസ്ഥാനിലേക്ക്. രാജസ്ഥാനിലെ ബാര്‍മറില്‍ നിന്നും കാണാതായ ഗെംറ റാം മേഖ്വാള് എന്ന 19കാരനെ പാകിസ്ഥാനില്‍ കണ്ടെത്തിയെന്ന വിവരം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. യുവാവ് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന വിവരം പാക് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കുംഹാരോ ക ടിബ്ബ സ്വദേശിയാണ് മേഖ്വാള്. ഇയാള്‍ ജോധ്പുരില്‍ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. നാട്ടില്‍ ഇയാള്‍ക്കൊരു കാമുകിയുണ്ടായിരുന്നു. ഇവരെ കാണാന്‍ ഇടയ്ക്കിടെ വീട്ടില്‍ എത്താറുമുണ്ടായിരുന്നു. എന്നാല്‍ ഒരുദിവസം ഇത്തരത്തില്‍ രഹസ്യസമാഗമത്തിനെത്തിയപ്പോള് കാമുകിയുടെ മാതാപിതാക്കള്‍ കയ്യോടെ പിടികൂടി. ഇതോടെ നാണക്കേട് ഭയന്ന് ഒളിച്ചോടുകയായിരുന്നു. പാകിസ്ഥാന് അതിര്‍ത്തി എങ്ങനെയോ കടന്ന യുവാവിനെ പാക് റേഞ്ചേര്‍സ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.
യുവാവിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ നവംബര്‍ പതിനാറിനാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചിട്ടും പ്രത്യേകിച്ച് സൂചനകള്‍ ലഭിച്ചിരുന്നില്ല. അന്വേഷണം പുരോഗമിക്കവെ നവംബര്‍ അഞ്ചിന് മേഖ്വാള് ജോധ്പുരില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയതായി വ്യക്തമായി. സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം ഇയാള്‍ കാമുകിയുടെ വീട്ടിലേക്കാണ് പോയതെന്നും. അവിടെ വച്ച് അവരുടെ വീട്ടുകാര്‍ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് അതിര്‍ത്തി കടക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്