IndiaLatest

കോഴിക്കോട് കേന്ദ്രികരിച്ചു ലഹരി പാർട്ടികൾ

“Manju”

കോഴിക്കോട്: ഹോട്ടലുകൾ ലഹരിസംഘത്തിന് സുരക്ഷിതമല്ലെന്ന് കണ്ടതോടെ കോഴിക്കോട് നഗരത്തിൽ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് പാർട്ടികൾ സജീവമാവുന്നു. രണ്ടും മൂന്നും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പാർട്ടികളിൽ പങ്കെടുക്കാൻ എറണാകുളം ജില്ലയിൽനിന്നടക്കം ആളുകളെത്തുന്നുണ്ട്. മൂവായിരംമുതൽ പതിനായിരം രൂപവരെയാണ് ഒരാളിൽനിന്ന് ഈടാക്കുന്നത്. പെൺസൃഹൃത്തുമായെത്തുന്നവർക്ക് ഈ തുകയിൽ ഇളവുംനൽകുന്നുണ്ട്.
കോഴിക്കോട് നഗരത്തിൽ ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് 16 ഇടങ്ങളിൽ ലഹരിപ്പാർട്ടികൾ നടക്കുന്നുണ്ടെന്നാണ് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചവിവരം. അത്തരം ഏഴുകേന്ദ്രങ്ങളാണ് എക്സൈസ് കണ്ടെത്തി സംഘാടകരെ പിടികൂടിയത്.
സംഘത്തിൽപ്പെട്ട ഏതെങ്കിലുമൊരാൾ താമസിക്കാനെന്നരീതിയിൽ ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് പാർട്ടി സംഘടിപ്പിക്കുന്നതാണ് രീതി. ഇവരുടെ സൗഹൃദവലയങ്ങളിലുള്ളവരാണ് കൂടുതലുമെത്തുന്നത്. അതുകൊണ്ട് വളരെ രഹസ്യമായിരിക്കും കാര്യങ്ങളെല്ലാം. വിദ്യാർഥികളും സ്ത്രീകളുമുൾപ്പെടെയുള്ളവരും വരുന്നുണ്ട്.
ലഹരിപ്പാർട്ടികൾ മറ്റ് അനാശാസ്യപ്രവൃത്തികൾക്കും ഹണിട്രാപ്പിനുമെല്ലാം വേദിയാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഹണിട്രാപ്പിന് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്ത മാനന്തവാടി സ്വദേശിനി ലഹരിസംഘത്തിൽപ്പെട്ടയാളാണ്. ഇവർ താമസിച്ച പാലാഴിയിലെ വീട്ടിൽവെച്ച് ലഹരിപ്പാർട്ടിക്കായി കൊണ്ടുവന്ന എം.ഡി.എം.എ. എക്സൈസ് കണ്ടെടുത്തിരുന്നു.

Related Articles

Back to top button