കൊച്ചി : ആഡംബര ടൂറിസ്റ്റ് ബസുകള്‍ ആക്രി വിലയ്ക്ക് തൂക്കിവില്‍ക്കാനിട്ട് ഒരു ബസ് ഉടമ. ഒരു ബസിന് കിലോ 45 രൂപയ്ക്കാണ് റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫ് വില്‍ക്കാനിട്ടിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തന്റെ ഇരുപതു ടൂറിസ്റ്റ് ബസ്സുകളില്‍ പത്തെണ്ണം ഇത്തരത്തില്‍ വിറ്റതായി റോയ്‌സണ്‍ ജോസഫ് പറഞ്ഞു. ആക്രി വിലയ്ക്ക് ബസ്സുകള്‍ വില്‍ക്കുന്നത് മറ്റ് മാര്‍ഗം ഇല്ലാത്തത് കൊണ്ടാണെന്നും റോയ്‌സണ്‍ പറഞ്ഞു
മാറിമറിയുന്ന കോവിഡ് നിയന്ത്രണങ്ങള്‍ വഴിമുട്ടിച്ചെന്നു റോയ്സണ്‍ പറയുന്നു. ബസ് വിറ്റിട്ടു വേണം അരി വാങ്ങാൻ. ജീവനക്കാരും പ്രതിസന്ധിയിലാണ്. പൊലീസും ഫിനാന്‍സുകാരും ഒരേപോലെ ബുദ്ധിമുട്ടിക്കുന്നെന്നും റോയ്സൺ പറഞ്ഞു.
സാധാരണ ഗതിയില്‍ ഫെബ്രുവരി ടൂറിസത്തിന്റെ സീസണാണ്. മൂന്നാറിലേക്കും മറ്റും കൂടുതല്‍ ഓട്ടം കിട്ടുന്ന കാലം. എന്നാല്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് ട്രിപ്പുകള്‍ മാത്രമാണ് ലഭിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.