IndiaLatest

ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പല്‍ കൊച്ചിയില്‍ പൂര്‍ത്തിയായി

“Manju”

കൊച്ചി : ഐഎന്‍എസ് വിക്രാന്ത്. ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പല്‍ കൊച്ചിയില്‍ പൂര്‍ത്തിയായി.
വിക്രാന്തവീര്യം ഭാരതത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമാകാന്‍, ഇന്ത്യന്‍ നാവികക്കരുത്തിന്റെ വിളംബരമാകാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. ഷിപ്‌യാഡില്‍ നിര്‍മാണം പൂര്‍ത്തിയായ വിക്രാന്ത് കഴിഞ്ഞ ദിവസം നാവികസേനയ്ക്കു കൈമാറി.
രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി. ഇന്ത്യ ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ പടക്കപ്പല്‍.
വിക്രാന്തവീര്യം ഭാരതത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമാകാന്‍, ഇന്ത്യന്‍ നാവികക്കരുത്തിന്റെ വിളംബരമാകാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. ഷിപ്‌യാഡില്‍ നിര്‍മാണം പൂര്‍ത്തിയായ വിക്രാന്ത് കഴിഞ്ഞ ദിവസം നാവികസേനയ്ക്കു കൈമാറി.
ഓഗസ്റ്റില്‍ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുള്ള ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളില്‍ ഐഎസി-1 (ഇന്‍‍ഡിജ്നസ് എയര്‍ ക്രാഫ്റ്റ് കാരിയര്‍-1) എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎന്‍എസ് വിക്രാന്ത് ആകും.
ഇതോടെ തദ്ദേശീയമായി വിമാനവാഹിനി രൂപകല്‍പന ചെയ്തു നിര്‍മിക്കാന്‍ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും.  കപ്പലിനുള്ളില്‍ 8 കിലോമീറ്ററോളം ദൂരം നടക്കണം വിക്രാന്തിനെ ഒന്നു കണ്ടറിയാന്‍. ഉള്ളില്‍ 684 ഏണികള്‍, പതിനായിരത്തോളം പടവുകള്‍. കപ്പലിനുള്ളില്‍ ബോട്ടുകള്‍ ഓടിക്കാനും പരിശീലനം നടത്താനുമുള്ള സംവിധാനം
വിക്രാന്ത് മലിനജലം പുറന്തള്ളുന്നില്ല, മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെ ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ട്രീറ്റ്മെന്റ് പ്ലാന്റ് കപ്പലിലുണ്ട്. ഓക്സിജന്‍, നൈട്രജന്‍ പ്ലാന്റുകള്‍. മിലിറ്ററി ഉപഗ്രഹങ്ങളും സാറ്റലൈറ്റ് ഫോണുകളും മുഖേന ലോകത്തെവിടെയുള്ളവരുമായും അനായാസം ആശയവിനിമയം നടത്താം. 333 നീലത്തിമിംഗലങ്ങളുടെ വലുപ്പമുണ്ട് ഇതിന്.

Related Articles

Back to top button