InternationalLatest

ഇന്ത്യയെ കാബൂളിലേക്ക് ക്ഷണിച്ച്‌ താലിബാന്‍

“Manju”

കാബൂള്‍: അഫ്‌ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെ കാബൂളിലേക്ക് ക്ഷണിച്ച്‌ ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യമന്ത്രി അബ്ദുള്‍ ക്വാഹാര്‍ ബാര്‍ഖി.

സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്ത്യയെ ബാര്‍ഖി അഭിനന്ദിക്കുകയും ചെയ്തു. കാബൂളില്‍ വെച്ച്‌ ദി പ്രിന്റിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ബാര്‍ഖി അഫ്ഗാന്‍ അധിനിവേശത്തിന് ഒരു വര്‍ഷം കഴിയുമ്പോഴുണ്ടായ മാറ്റങ്ങളും ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചും വിശദമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിച്ചു. വിസ പുറപ്പെടുവിക്കുക, കോണ്‍സുലേറ്റ് സേവനം എന്നിവയുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ത്യയും അഫ്ഗാനും തമ്മില്‍ സംസ്ക്കാരികമായി ആഴത്തിലുള്ള ബന്ധമുണ്ട്. അഫ്ഗാന്‍ അസ്ഥിരമാകണമെന്നും മറ്റ് രാജ്യങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന കേന്ദ്രമായി മാറണം. അഫ്ഗാന്‍ വിസ റദ്ദാക്കിയ നടപടികളില്‍ ഇന്ത്യ അയവുവരുത്തുന്നുണ്ട്‘- ബാര്‍ഖി അഭിമുഖത്തില്‍ വ്യക്തമാക്കി.

ആണ്‍ക്കുട്ടികളെ ആറം സ്റ്റാന്‍ഡോര്‍ഡിനു ശേഷവും സ്‌കൂളില്‍ പോകാന്‍ അനുവദിക്കുമെന്നിരിക്കെ പെണ്‍ക്കുട്ടികളെ ആറാം ക്ലാസ്സ് വരെ മാത്രമേ സ്‌കൂളില്‍ അയക്കാന്‍ അനുവദിക്കൂവെന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്ക ഇല്ലാതാക്കാന്‍ കഠിനമായി പരിശ്രമിക്കുകയാണെന്നായിരുന്നു ബാര്‍ഖിയുടെ മറുപടി. അഫ്ഗാനിസ്ഥാനിലെ പന്ത്രണ്ടോളം പ്രവിശ്യകളില്‍ പെണ്‍ക്കുട്ടികള്‍ക്കായി ഹൈസ്‌ക്കൂളുകള്‍ തുറന്നതായും ഇതുസംബന്ധിച്ച്‌ അഫ്ഗാന്‍ താലിബാന്‍ നേതാവ് അവകാശപ്പെട്ടു.

Related Articles

Back to top button