InternationalLatest

127 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി

“Manju”

വാഷിങ്ടണ്‍: അമേരിക്കന്‍ ബാസ്‌കറ്റബോള്‍ താരം കോബി ബ്രയന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ താരത്തിന്റെ ഭാര്യക്ക് 127 കോടി രൂപ നല്‍കാന്‍ കോടതി വിധി. കോബി ബ്രയന്റും 13 വയസുകാരിയായ മകളും ഉള്‍പ്പെടെ 7 പേരാണ് 2020ല്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം കോബി ബ്രയന്റിന്റെ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് ആരോപിച്ചാണ് വനേസ നിയമനടപടി സ്വീകരിച്ചത്. ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫിനും ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും എതിരെയാണ് വനേസ കേസ് ഫയല്‍ ചെയ്തത്.ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മറ്റ് ആളുകളുടെ കുടുംബാംഗങ്ങളും വനേസയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. 11 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിലെ വിധി കേട്ട് ലോസ് ആഞ്ചലസ് ഫെഡറല്‍ കോടതി മുറിയിലിരുന്ന വനേസ കരഞ്ഞു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വനേസ തയ്യാറായില്ല.

Related Articles

Back to top button