AlappuzhaLatest

ഓര്‍മ്മപുതുക്കി ചുണ്ടന്‍വള്ളത്തില്‍ രാഹുല്‍

“Manju”

ആലപ്പുഴ: പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ കരിമാടിക്കുട്ടന്മാര്‍ തുഴയെറിയുന്ന വിസ്മയക്കാഴ്ച കണ്ട്, അവരുടെ ചു ണ്ടന്‍വള്ളത്തില്‍ ഓടിക്കയറിയ പ്രപിതാമഹന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മകള്‍ അയവിറക്കി, ദൗഹിത്ര പുത്രന്‍ രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുല്‍ ഗാന്ധി ഇന്നലെ ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന നെട്ടായത്തിലെത്തിയാണ് ചുണ്ടന്‍വള്ളത്തില്‍ തുഴയെറിഞ്ഞത്.

തുടര്‍ന്ന് ഹൗസ് ബോട്ടില്‍ സഞ്ചരിച്ച്‌ കേരള ടൂറിസം നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി പങ്കുവച്ചു. ഭാരത് ജോഡോ യാത്രയിലെ വേറിട്ട കാഴ്ചയായിരുന്നു ഇന്നലെ രാഹുലിനു വേണ്ടി ആലപ്പുഴയില്‍ സജ്ജീകരിച്ചത്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ അദ്ദേഹം ഇന്നലെ രാവിലത്തെ പദയാത്രയ്ക്കുശേഷമാണ് പുന്നമടക്കായലിലേക്ക് എത്തിയത്. രാവിലെ 11ന് ആലപ്പുഴ ഫിനിഷിംഗ് പോയിന്‍റില്‍നിന്നും ‘ബേ പ്രൈഡ്’ ഹൗസ് ബോട്ടിലായിരുന്നു യാത്ര. എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപലും കൊടിക്കുന്നില്‍ സുരേഷ് എംപിയും ഹൗസ് ബോട്ട് യാത്രയില്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. കായല്‍പരപ്പിലൂടെ മുന്നോട്ടു നീങ്ങിയ രാഹുലും സംഘവും ചാവറ പള്ളിക്കു സമീപം വരെയെത്തി.

മടക്കയാത്രയില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. റിയാസ് അഹമ്മദ്, ഇ.എം. നജീബ്, യു.സി. റിയാസ്, ജോര്‍ജ് ഡൊമനിക്, സീവ് കുറുപ്പ്, കെ.എന്‍. ശാസ്ത്രി, ബിജി ഈപ്പന്‍, ജെയിംസ് കൊടിന്തറ, സെജോ ജോസി, ജിഹാദ് ഹുസൈന്‍, ശിവദത്തന്‍, ജോബിന്‍, ടോമി പുളിക്കാട്ടില്‍ എന്നാവാരാണു രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Back to top button