വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ടു മരണം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകനായ പാലാട്ടില്‍ എബ്രഹാമും തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാന ആക്രമണത്തില്‍ വാച്ചുമരം കോളനിയില്‍ രാജന്റെ ഭാര്യ വത്സലയുമാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതിനെ തുടര്‍ന്നാണ് വത്സലക്ക് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. കൃഷിയിടത്തില്‍ കൊക്കോ പറിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് എബ്രഹാമിനെ അപ്രതീക്ഷിതമായി കാട്ടുപോത്ത് ആക്രമിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ഒമ്പത് പേര്‍ക്കാണ് വന്യജീവി ആക്രമണങ്ങളില്‍ ജീവന് നഷ്ടമായത്.
Related Articles
Check Also
Close
-
മിഷന് ഓക്സിജന്‍’ പദ്ധതിയിലേക്ക് ഒരു കോടി നൽകി സച്ചിന്April 30, 2021 9:18 AM