IndiaLatest

ജിഎസ്‌എല്‍വി മാര്‍ക് 3 ഇന്ന് കുതിച്ചുയരും

“Manju”

ചെന്നൈ: ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്‌എല്‍വി മാര്‍ക്ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. രാത്രി 12.07 ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ വണ്‍ വെബിന്റ  36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിന്റെ വിക്ഷേപണത്തറയില്‍ നിന്ന് പറന്നുയരും. ഇതാദ്യമായാണ് ഐഎസ്‌ആര്‍ഒ ഇത്രയും വലിയ വാണിജ്യ വിക്ഷേപണ ദൗത്യം ഏറ്റെടുക്കുന്നത്.

ജിഎസ്‌എല്‍വി മാര്‍ക്ക് 3 ആദ്യമായാണ് ഐഎസ്‌ആര്‍ഒ വാണിജ്യ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ജിയോസ്റ്റേഷനറി ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളുടെ ഒരു വലിയ ശൃംഖല വിന്യസിച്ച്‌  ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവന ദാതാവായ വണ്‍ വെബ്ബിനായാണ് ആദ്യത്തെ വാണിജ്യ വിക്ഷേപണം. 36 ഉപഗ്രഹങ്ങള്‍ റോക്കറ്റില്‍ ഘടിപ്പിച്ച്‌ വിക്ഷേപണത്തറയില്‍ എത്തിച്ചു. 5,400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. ഇന്നലെ രാത്രി 12.07ന് കൗണ്ട് ഡൗണ്‍ ആരംഭിച്ചു. അവസാന ഘട്ട തയ്യാറെടുപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം പുരോഗമിക്കുകയാണെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.

ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ഇതുവരെ ജിഎസ്‌എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിക്ഷേപണ വാഹനവും ജിഎസ്‌എല്‍വി മാര്‍ക്ക് 3 ആണ്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്ന പേരിലാണ് ജിഎസ്‌എല്‍വി മാര്‍ക്ക് 3 ഈ ദൗത്യത്തില്‍ ഉപയോഗിക്കുന്നത്.

Related Articles

Back to top button