InternationalLatest

കൊറോണയേക്കാള്‍ മാരകമായ വൈറസ് നിര്‍മ്മിക്കാന്‍ ചൈനയും പാകിസ്താനും

“Manju”

ന്യൂഡല്‍ഹി : ചൈനയും പാകിസ്താനും ചേര്‍ന്ന് കൊറോണയേക്കാള്‍ അതിമാരകമായ വൈറസിനെ നിര്‍മ്മിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പാകിസ്താന്‍ സൈന്യത്തിന്റെ ഡിഫന്‍സ് സയന്‍സ് ആന്റ് ടെക്കനോളജി ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. ജിയോ-പൊളിറ്റിക്കിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താന്‍ പുതിയ വൈറസുകളെ നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. റാവല്‍പിണ്ടിയിലെ ചക്ലാല കന്റോന്‍മെന്റ് സ്ഥിതി ചെയ്യുന്ന ലാബില്‍ ഇതിന് വേണ്ടി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ചൈനയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് വൈറസുകളെ നിര്‍മ്മിക്കുന്നത് എന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ പാകിസ്താന്‍ ഇത് നിഷേധിക്കുകയായിരുന്നു. തങ്ങളുടെ ബയോ-സേഫ്റ്റി ലെവല്‍ -3 (ബിഎസ്‌എല്‍ -3) ലബോറട്ടറിയെക്കുറിച്ച്‌ രഹസ്യമായി ഒന്നുമില്ലെന്നാണ് പാകിസ്താന്‍ അവകാശപ്പെട്ടത്. എന്നാല്‍ പാകിസ്താന്റെ രഹസ്യ പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാന്‍ കാരണമായ ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് പുതിയ വൈറസിനെ നിര്‍മ്മിക്കുന്നത്. ഇത് ലോകരാജ്യങ്ങളില്‍ ഭീതി പടര്‍ത്തുന്നുണ്ട്. സംഭവത്തില്‍ ചൈനയോടും പാകിസ്താനോടും വിശദീകരണം തേടുമെന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്.

Related Articles

Back to top button