Uncategorized

വളര്‍ത്തുനായയെ ‘നായ’യെന്ന് വിളിച്ചതിന് അയല്‍ക്കാരനെ കൊന്നു

“Manju”

മധുര: വളര്‍ത്തുനായയെ പേരെടുത്ത് പറയാതെ ‘നായ’ എന്ന് വിളിച്ചതിന് 62 കാരനെ കൊന്നു. തമിഴ്നാട് ദിണ്ഡിഗല്‍ സ്വദേശി രായപ്പനാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസികളും ബന്ധുക്കളുമായ നിര്‍മല ഫാത്തിമ റാണി, മക്കളായ ഡാനിയേല്‍, വിന്‍സെന്‍റ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രായപ്പനെ ഡാനിയേലാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

തങ്ങളുടെ വളര്‍ത്തുനായയെ ‘നായ’ എന്ന് വിളിക്കരുതെന്ന് ഡാനിയേലും കുടുംബവും രായപ്പനോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു. വളര്‍ത്തുനായയെ കെട്ടിയിടാത്തത് രായപ്പന്‍ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, വളര്‍ത്തുനായയെച്ചൊല്ലി വ്യാഴാഴ്ച വീണ്ടും തര്‍ക്കമുണ്ടായി. അടുത്തുള്ള കൃഷിയിടത്തിലെ മോട്ടോര്‍ ഓഫ് ചെയ്യാന്‍ രായപ്പന്‍ കൊച്ചുമകനോട് നിര്‍ദ്ദേശിച്ചു. ഫാമിലേക്ക് പോകുമ്പോള്‍ കൈയില്‍ വടി കരുതണമെന്നും നായയുണ്ടാകുമെന്നും രായപ്പന്‍ കൊച്ചുമകനോട് പറഞ്ഞിരുന്നു.

എന്നാല്‍ ഇതു കേട്ട ഡാനിയേല്‍ തന്റെ വളര്‍ത്തുനായയെ വീണ്ടും നായ എന്നു വിളിച്ചതില്‍ പ്രകോപിതനായി. തുടര്‍ന്ന് രായപ്പനെ മര്‍ദ്ദിക്കുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്തു. രായപ്പന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇതിന് ശേഷം രക്ഷപ്പെട്ട ഡാനിയേലിനെയും കുടുംബത്തെയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button