IndiaUncategorized
മുഹമ്മദ് നബിയുടെ ഛായാചിത്രം പ്രദർശിപ്പിച്ച് ബിബിസി
ന്യൂഡൽഹി : മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തീവ്ര ഇസ്ലാമിക സംഘടന നൽകിയ പരാതിയിൽ മാപ്പ് പറഞ്ഞ് ബിബിസി . തീവ്ര ഇസ്ലാമിക സംഘടനയായ റാസ അക്കാദമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന തഹഫുസ് നമൂസ് ഇ റിസലാത്ത് എന്ന ഇസ്ലാമിക സംഘടനയോടാണ് ഭീഷണി സഹിക്കാനാകാതെ ബിബിസി നിരുപാധികം മാപ്പ് ചോദിച്ചത്.
പാകിസ്താനിലെ മുസ്ലീങ്ങളെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് വീഡിയോയിൽ, നബിയുടെ പേരിനൊപ്പം ഒരു ഛായാചിത്രം ബിബിസി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും പ്രവാചകന്റെ രേഖാചിത്രം ചിത്രീകരിക്കുന്നത് ഇസ്ലാമിൽ ‘അങ്ങേയറ്റത്തെ മതനിന്ദ’ ആണെന്നും സംഘടന ആരോപിച്ചിരുന്നു .
സംഘടനയുടെ തലവനായ മൗലാന മൊയിൻ അഷ്റഫ് ക്വാഡ്രി, പുരോഹിതൻ മുഹമ്മദ് സയീദ് നൂരി, കോൺഗ്രസ് എംഎൽഎ അമിൻ പട്ടേൽ എന്നിവർ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിനാണ് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത് .
പരാതി നൽകി ഒരു ദിവസത്തിനുശേഷമാണ്, മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തീവ്ര ഇസ്ലാമിക സംഘടനയോട് ബിബിസി മാപ്പ് പറഞ്ഞത്. റാസ അക്കാദമിയുടെ ജനറൽ സെക്രട്ടറി മൗലാന നൂറിക്ക് ബിബിസി എഡിറ്റർ മുകേഷ് ശർമയാണ് മാപ്പ് പറഞ്ഞ് കത്തെഴുതിയത്.